മുനിയമ്മയാകട്ടെ കുറെ കഴിഞ്ഞപ്പോൾ ഗാഢനിദ്രയിലേക്ക് വീണത് കാരണം ഒരു ശബ്ദവും കേട്ടതുമില്ല.
പിറ്റേന്ന് പ്രഭാതത്തിൽ ആദ്യം ഉറക്കമുണർന്നത് ജയ ടീച്ചർ ആണ്. കട്ടിലിൽ കിടന്നുകൊണ്ട് തന്നെ അവർ തലേന്ന് രാത്രിയിൽ നടന്ന സംഭവം ഒന്ന് റീവൈൻഡ് ചെയ്ത് നോക്കി. തൻറെ പുറകിലായി ഉറങ്ങുന്ന മകനെ നോക്കുവാനുള്ള ധൈര്യം അവർക്ക് ഉണ്ടായില്ല. പതിയെ അതേ രീതിയിൽ തന്നെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്ന് കൈകൊണ്ട് മുടികൾ വാരി പുറകിലായി കെട്ടിവെച്ച് അവർ മുഖം ഒന്ന് കൈകൾ കൊണ്ട് തുടച്ചശേഷം എഴുന്നേറ്റുനിന്നു. തുടർന്ന് പതിയെ തിരിഞ്ഞ് വിജയ് ദേവ് ഉറങ്ങുന്നത് ശ്രദ്ധിച്ചു. അവൻ നല്ല ഉറക്കമാണ് എന്ന് മനസ്സിലാക്കിയ ടീച്ചർ ദീർഘശ്വാസം ബാത്റൂമിലേക്ക് നടന്നു.
പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് വെളിയിൽ ഇറങ്ങുമ്പോഴും വിജയിദേവ് നല്ല ഉറക്കത്തിൽ ആയിരുന്നു. കനകാംബിരി അമ്മയെയും മുനിയമ്മയെയും കുറിച്ച് ഓർത്ത ടീച്ചർ നേരെ കനകാംബരി അമ്മയുടെ മുറിയിലേക്കാണ് ആദ്യം പോയത്. അവിടെ കണ്ട കാഴ്ച ടീച്ചറെ ഭയപ്പെടുത്തി. മുനിയമ്മ ഉണ്ടായിട്ടും ഒരു പ്രയോജനവും ഇല്ലല്ലോ എന്ന ചിന്തയും അവരെ നിരാശപ്പെടുത്തി. ഇത്തവണ കനകാംബിരിയമ്മ കണ്ണുകൾ അടച്ച് ഉറങ്ങുകയായിരുന്നു. അവരുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും യഥാസ്ഥാനങ്ങളിൽ വച്ച് പുതപ്പിച്ച ശേഷം ദേഷ്യത്തോടെ ടീച്ചർ മുനിയമ്മയെ വിളിക്കുന്നതിനായി മുറിയിലേക്ക് ചെന്നു.
തലവഴി മൂടിപ്പുതച്ച് ഉറങ്ങുന്ന മുനിയമ്മിയെ കണ്ട ടീച്ചർക്ക് ദേഷ്യം വന്നു. മുനിയമ്മേ……. മുനിയമ്മ…. അവരെ ശക്തിയായി കുലുക്കി വിളിച്ചു ടീച്ചർ ശബ്ദിച്ചുകൊണ്ടിരുന്നു. നല്ല നിദ്രയിൽ ആയിരുന്ന മുനിയമ്മ പെട്ടെന്ന് ചാടി എഴുന്നേറ്റു.