എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതല്ല, അമ്മ അദ്ദേഹത്തെ ചവിട്ടി പുറത്താക്കിയതാണോ?
”നിന്റെ അച്ഛൻ നിന്നെ കൊണ്ടുപോകാൻ കോടതിയിൽ ഒരുപാട് പോരാടി,” രാഹുൽ തുടർന്നു. “പക്ഷേ നിന്റെ അമ്മയ്ക്ക് വലിയ പിടിപാടുകൾ ഉണ്ടായിരുന്നു. പോലീസിലും രാഷ്ട്രീയത്തിലും നിന്റെ അമ്മയുടെ ‘സേവനം’ പറ്റുന്നവർ ഒരുപാടുണ്ട്. അവരെ ഉപയോഗിച്ച് അച്ഛനെ ഒരു മദ്യപാനിയായും ഭ്രാന്തനായും ചിത്രീകരിച്ചു അമ്മ നിന്നെ സ്വന്തമാക്കി.”
എന്റെ നെഞ്ചിൽ വലിയൊരു ഭാരം
അനുഭവപ്പെട്ടു. ഞാൻ ഇത്രയും കാലം വിശ്വസിച്ചതെല്ലാം പച്ചക്കള്ളമായിരുന്നു.
”എന്തിനാ അമ്മ എന്നോട് ഇത് ചെയ്തത്?” ഞാൻ കരഞ്ഞുകൊണ്ട് ചോദിച്ചു.
”കാരണം നീ നിന്റെ അച്ഛനെപ്പോലെയാകാൻ അവൾക്ക് ആഗ്രഹമില്ലായിരുന്നു,” സുജ മറുപടി നൽകി. “നീ ഒരു ആൺകുട്ടിയായി വളരുന്നത് അവൾക്ക് വെറുപ്പായിരുന്നു. നീ ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു പക്ഷെ അവൾ അതൊന്നും നിന്റെ മേൽ അടിച്ചേൽപ്പിച്ചില്ല നിന്നെ നല്ലൊരു മകനായി വളർത്താൻ നോക്കി പക്ഷെ നിന്റെ ലാപ്ടോപ്പിൽ ഹിസ്റ്ററി കണ്ടപ്പോൾ അവൾ ഞങ്ങളെ വിളിച്ചു പറഞ്ഞു… ‘സുജേ, ഇവനെ ഇനി നന്ദിതയാക്കി മാറ്റിക്കോ’ ഇവനും ഇവന്റെ തന്തേ പൊല്ലേ ഒരു പെണ്ണനാ എന്ന്.”
അപ്പോഴാണ് എനിക്ക് മനസ്സിലായത്, ആ ഷോപ്പിംഗ് മാളിൽ വെച്ച് സുജ മാഡം എന്റെ അമ്മയെ വിളിച്ചപ്പോൾ, അമ്മ കാണിച്ച ആ സന്തോഷം അഭിനയമായിരുന്നില്ല. മകൻ ഒരു വലിയ ചതിയിൽ അകപ്പെട്ടെന്ന അറിവിലുണ്ടായ ആഹ്ലാദമായിരുന്നു അത്.