“ലേഖ ചേച്ചിയെ ഞാൻ വിളിച്ചോളാം. ഓർഡർ എടുക്കാൻ. അപ്പൊ കാണാം ലക്ഷ്മി.”
ഞാൻ അവിടെന്ന് ഇറങ്ങി. അടുത്ത ഡോക്ടറെ കാണാൻ . 14കിലോമീറ്റർ പോണം ക്ലിനിക്കിൽ എത്താൻ. അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും ഒരു ഉപ്പുസോടയും സിഗററ്റും വാങ്ങി ഇയർപോഡിൽ ടീം ലീഡ്ന്റെ സ്ട്രേറ്റർജി ക്ലാസ്സും കേട്ട് ഇരുന്ന്. പിന്നെ അത് അങ്ങനെ ഇട്ടു ഞാൻ വണ്ടി എടുത്ത് പാഞ്ഞു.
അവിടെ ചെന്നപ്പോ ഒരു ഉത്സവത്തിന് ഉള്ള ആള്. പിന്നെ റിസപ്ഷൻ ഇരിക്കുന്ന കുട്ടി നമ്മടെ ആള് ആയതുകൊണ്ടും അവൾക്ക് എന്നെ കൊണ്ട് ആവിശ്യമുള്ളത് കൊണ്ടും ഞാൻ അവളെ നോക്കി ഒന്ന് കണ്ണ് കാണിച്ചപ്പോൾ, അര മണിക്കൂറിൽ എനിക്ക് ഡോക്ടറെ കണ്ടിട്ട് അവിടെന്ന് ഇറങ്ങാൻ പറ്റി.
എന്നിട്ട് അവൾക് മുഖം കൊടുക്കാതെ ഞാൻ അവിടെന്ന് ഇറങ്ങി. അപ്പോഴേക്കും ഉച്ചക്ക് 12.30കഴിഞ്ഞു. ഇനിയുള്ള അപ്പോയിന്റ്മെന്റ് എല്ലാം 4മണിക്ക് ശേഷമാണ്. ഞാൻ ഫോൺ എടുത്ത് പഞ്ച്-ഔട്ട് ചെയ്ത് നേരെ കഴിക്കാൻ പോയി. എഴുപതുരൂപക്ക് നല്ല നാടൻ വീട്ടിലെ ഊണും മേടിച് ഞാൻ വീട്ടിൽ പോയി, അതും കഴിച്. യൂട്യൂബ് നോക്കി ഇരുന്നു.
ഫോൺ അടി കേട്ടാണ് ഞാൻ ഉണർന്നേ. എന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ രാഹുൽ.
“ഹലോ?”
“നീ എവിടാ? വീട്ടിലാണോ?”
“ഓ, വീട്ടില. എന്താ?”
“നീ പോയില്ലേ ഉച്ചക്ക് ശേഷം?”
“ഉറങ്ങിപ്പോയി, ഞാൻ ഇറങ്ങാൻപോകുന്നു”
“വൈകിട്ട് വരില്ലേ? ദേവികയുടെ birthday പരിപാടിയുണ്ട്.”
“ഞാൻ ഒരു 8 മണി ആകുമ്പോ എത്തിയേക്കാം.”
“നാളെ സെക്കന്റ് സാറ്റർഡേ അല്ലെ. പോകണ്ടല്ലോ.. അപ്പൊ രണ്ടെണ്ണം അടിച്ചിട്ട് പോകാം.നീ വാ.”