“ഇതെന്താണ് …? ഇത് നിനക്ക് എവിടുന്ന് കിട്ടി… ?”
നബീസു അവളെ ചോദ്യം ചെയ്യാൻ തുടങ്ങി.
റബ്ബേ… എന്ത് പറയും… ? ആര് തന്നെന്ന് പറയും… ?
പെട്ടെന്നവൾക്കൊരു ബുദ്ധി തോന്നി.
“അത്… ഇക്ക ഗൾഫീന്ന് ഇന്നാള് കുറച്ച് സാധനങ്ങൾ കൊടുത്തയച്ചില്ലേ… അതിലുണ്ടായിരുന്നതാ…”
പതർച്ചയോടെ റംല പറഞ്ഞു.
“എന്നിട്ട് ഞാനിത് വരേ ഇത് കണ്ടിട്ടില്ലല്ലോ…. അതുമല്ല ഇന്നലെയെന്തിനാണ് നീയിത് എടുത്തത്..?”
ഉമ്മയുടെ ഭാവം കണ്ട് റംല വിറക്കാൻ തുടങ്ങി.
“അത്… ഞാൻ.. വെറുതേ… രാത്രിയിടാൻ… “
“ അതിന് നിന്റെ കെട്ട്യോനിവിടുണ്ടോ..?
വേറെയാരെ കാണിക്കാനാടീ നീയിത് ഇട്ടത്… ?
സത്യം പറഞ്ഞോണം…”
“സത്യമാ ഉമ്മാ… ഞാൻ… രാത്രി വെറുതേയിട്ടതാ…”
“വെറുതെയിടാൻ പറ്റിയ സാധനം തന്നെയിത്… ഇട്ടാലും ഇല്ലേലും ഒരു പോലെ… ഇനി വേറെന്തേലുമുണ്ടോടീ ഇത് പോലുള്ളത്… ?””
“അയ്യോ… ഇല്ലുമ്മാ… ഇത് മാത്രമേയുള്ളൂ…”
റംല പെട്ടെന്ന് പറഞ്ഞു.
“പിന്നെ ഇതെന്താടീ…?”
ചന്തിക്കടിയിൽ നിന്നും വലിച്ചെടുത്ത ചരടിൽ കോർത്ത ബ്രായും, പാന്റിയും നബീസു ബെഡിലേക്കിട്ടു.
തളർന്ന് വീഴാതിരിക്കാനായി റംല ബെഡ് ഷീറ്റ് ചുരുട്ടിപ്പിടിച്ചു.
എന്ത് പറയും… ?
ഇനിയൊന്നുമില്ലെന്ന് പറഞ്ഞും പോയി.
ഇന്ന് തന്റെ അവസാനം തന്നെയെന്ന് റംലക്ക് ഉറപ്പായി.
“എന്താടീ.. ഒന്നും പറയാനില്ലേ നിനക്ക്..?’
റംലയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നബീസു കണ്ടു.
“നീ കരഞ്ഞിട്ടൊന്നും കാര്യമില്ല.. എനിക്കറിയണം… ആരാണ് നിനക്കിത് വാങ്ങിത്തന്നതെന്ന് നീ പറയണം.. ഇന്നലെ ആരുടെ മുന്നിലാണ് നീയിതിട്ട് നിന്നതെന്നും എനിക്കറിയണം… പറ റംലാ…”