തിരിച്ചു വിളിക്കാൻ കൈകൾ തരിച്ചു വെങ്കിലും അവൻ വേണ്ടാ എന്ന് വെച്ചു.
ഒരുപക്ഷെ അവനെ കൊണ്ട് താങ്ങാൻ കഴിഞ്ഞില്ലേ എന്നുള്ള ചിന്തകൾ അവനെ പിറകോട്ടു വലിച്ചു.
നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു കയറിയ അവനെ സാവിത്രി കെട്ടിപിടിച്ചോണ്ട് കരഞ്ഞു.
മോനെ അച്ഛൻ അച്ഛൻ ശ്രീ നമ്മുടെ അച്ഛൻ.
അപ്പോയെക്കും സിസ്റ്റർ വന്നു.
അമ്മയും മോനും ഒന്ന് പുറത്തിറങ്ങിക്കെ ഇവിടെ കിടന്നു ബഹളം വെച്ചു മറ്റു രോഗികൾക്കു കൂടെ ശല്യം ഉണ്ടാക്കരുത്.
ഇല്ല സിസ്റ്റർ എന്ന് പറയുമ്പോഴും ശ്രീ യുടെ കണ്ണുകൾ ഈറനണിഞ്ഞു കൊണ്ടേ ഇരുന്നു.
അമ്മ കരയാതെ അച്ഛന് ഒന്നും സംഭവിക്കില്ല എന്നൊക്കെ അവൻ സാവിത്രിയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ദേ നിങ്ങളോടു അല്ലേ പറഞ്ഞേ ഇവിടെ കിടന്നു ബഹളം വെക്കല്ലേ എന്ന്.
എന്നുള്ള സിസ്റ്ററുടെ ദേഷ്യത്തോടെയുള്ള വാക്കുകൾ അവരെ ഒന്നടക്കി.
കുറച്ചു കഴിഞ്ഞതും ശ്രീയും സാവിത്രിയും കൂടെ അച്ഛനെ പോയി കണ്ടു.
ശ്രീ ഡോക്ടറോട് വിവരമെല്ലാം അന്വേഷിച്ചുകൊണ്ടിരിന്നു.
അന്നത്തെ അസ്തമയതിന്നു കാത്ത് നിൽക്കാതെ ശ്രീയുടെ അച്ഛൻ അവരെ വിട്ടു യാത്രയായി.
ശ്രീ ആദ്യം തന്നെ വിശ്വാനാഥൻ മുതലാളിയെ വിളിച്ചു കാര്യം പറഞ്ഞു.
വിശപ്പകറ്റാൻ വേണ്ടി യാചിക്കാൻ ചെന്നതായിരുന്നു അദ്ദേഹത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രം ആണ് ഇന്ന് ജർവിച്ചിരികുന്നത് എന്നറിയാവുന്ന ശ്രീ അദ്ദേഹത്തോട് കാര്യങ്ങൾ എല്ലാം വിളിച്ചറിയിച്ചു.
കുറച്ചു കഴിഞ്ഞതും നിർമ്മാലയുടെ ഫോണിലേക്കും അവൻ വിളിച്ചു.
ഫോൺ റിങ് ചെയ്തതും മീനുമോൾ അമ്മേ അങ്കിൾ ആണ്.