മാളതി: “അമൽ ആ കുറ്റം ചെയ്തിട്ടില്ലെങ്കിൽ, അവനെ ആരെങ്കിലും കുടുക്കിയതാണെങ്കിൽ, അതുൽ പറഞ്ഞ സംശയം സത്യമായിരുന്നെങ്കിൽ… അന്ന് നമ്മൾ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കാര്യങ്ങൾക്കപ്പുറം വലിയൊരു ഗൂഢാലോചനയുണ്ടാവാം.”
വാസുദേവൻ: “ശർമ്മ പറഞ്ഞിട്ടുണ്ട്, രണ്ടാഴ്ചക്കുള്ളിൽ സത്യം വെളിപ്പെടും എന്ന്. അതുവരെ നമ്മൾ കാത്തിരിക്കണം. അമലിനെ വിളിക്കേണ്ട, ശർമ്മ പറഞ്ഞപോലെ എല്ലാം നടക്കട്ടെ.”
മാളതി: “വസുവേട്ടാ, ശരണ്യയെ എനിക്കെന്റെ മരുമകളായി സ്വീകരിക്കണം. ലോകനാഥന്റെയും നാനിക്കുട്ടിയുടെയും ശാപം ഇതോടെ തീരട്ടെ. പ്രായമൊന്നും ഒരു പ്രശ്നമല്ല. എന്റെ മകൻ സന്തോഷമായി ജീവിച്ചാൽ മതി.”
വാസുദേവൻ: “തീർച്ചയായും മാലതി. വിശ്വനാഥ ശർമ്മ പറഞ്ഞത് പോലെ നമ്മൾ ചെയ്യും. അമലിനെയും, അവന്റെ ശരണ്യയെയും നമ്മൾ പൂർണ്ണ മനസ്സോടെ സ്വീകരിക്കും. അവനവന്റെ ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടായ സൗമ്യയെ പ്രണയിച്ചതിനേക്കാൾ വലിയ ഒരു കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ദൈവത്തിന്റെ വിധി!”
അവർ ഒരു തീരുമാനത്തിൽ എത്തി. അവർ നിശബ്ദരായി വീട്ടിലേക്ക് മടങ്ങി. അവരുടെ മനസ്സിൽ പ്രത്യാശ നിറഞ്ഞിരുന്നു – അമൽ സുരക്ഷിതനാണ്. അവന് ദൈവം കണ്ടെത്തിയ ഒരു ജീവിതമുണ്ട്.
വാസുദേവനും മാലതിയും ശരണ്യയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും, അതുൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ അവരുടെ മനസ്സിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു. സൗമ്യയുടെ പേര് കേട്ടപ്പോൾ അവർ ഞെട്ടിയെങ്കിലും, ഒരുനിമിഷം ആലോചിച്ചപ്പോൾ വാസുദേവന് ഒരു സംശയം തോന്നി.