മാത്യു: “ഇന്ന് രണ്ട് മേജർ സർജറികൾ ഉണ്ടായിരുന്നു നതാഷാ. ലേറ്റ് ആയി.
പിന്നെ നിന്റെ ഈ റേഡിയോ ഷോ…
രാത്രി മുഴുവൻ ഉറക്കമിളച്ച് മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുന്നത് നിന്റെ മാനസികാരോഗ്യം നശിപ്പിക്കുമെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്?!!”
വികാരങ്ങളൊക്കെ വെറും കെമിക്കൽ റിയാക്ഷൻസ് മാത്രമാണ്.., നീ അതിൽ ഇത്രയധികം ഇൻവോൾവ് ആകുന്നത് എനിക്ക് ഇഷ്ടമല്ല.നിനക്ക് അറിയില്ലേ നതാഷാ…”
നതാഷ ഗ്ലാസ് വിൻഡോയ്ക്ക് അടുത്തേക്ക് നടന്നു. ചില്ലിന് അപ്പുറം മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നത് അവൾ നോക്കി നിന്നു.
നതാഷ: “രാസപ്രവർത്തനങ്ങൾ മാത്രമാണോ മാത്യു ജീവിതം?
നമ്മൾ തമ്മിൽ സംസാരിക്കാൻ പോലും സമയമില്ലാതായിരിക്കുന്നു. നിങ്ങൾ എപ്പോഴാണ് എന്നെ ഒന്ന് ചേർത്തുപിടിച്ചിട്ടുള്ളത്?
ഒരു രോഗിയുടെ ശരീരത്തെ സമീപിക്കുന്ന ആ തണുത്ത കൃത്യതയോടെയല്ലാതെ എന്നെ നിങ്ങൾ സ്പർശിച്ചിട്ടുണ്ടോ?”
മാത്യു എഴുന്നേറ്റു. അയാളുടെ ശബ്ദം മാർബിൾ തറയെക്കാൾ തണുപ്പുള്ളതായിരുന്നു.
മാത്യു: “എനിക്ക് നാളെ രാവിലെ ഏഴ് മണിക്ക് ഒരു ക്രിട്ടിക്കൽ കേസ് ഉണ്ട്. ഇത്തരം ഇമോഷണൽ ഡ്രാമക്ക് എനിക്ക് സമയമില്ല. ഗുഡ് നൈറ്റ്.”
ഒരു വാക്കുകൊണ്ട് പോലും അവളെ സ്പർശിക്കാതെ അയാൾ ആ വലിയ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.
ആ വലിയ ഹാളിലെ ശൂന്യതയിൽ നതാഷ തനിച്ചായി. അവൾ ആ വലിയ ഗ്ലാസ് ഭിത്തിക്ക് മുന്നിൽ ചെന്ന് ഇരുട്ടിലേക്ക് നോക്കി. സാമിന്റെ വാക്കുകൾ അവളുടെ ഉള്ളിൽ മുഴങ്ങി— ‘ഒരു സർജന്റെ ബ്ലേഡ് പോലെ മൂർച്ചയുള്ള വാക്കുകൾ.’