സുതാര്യമായ തടവറ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

ഒരാൾക്ക് ജോലിയിലെ ടെൻഷൻ, മറ്റൊരാൾക്ക് പ്രണയനൈരാശ്യം.

ഓരോരുത്തർക്കും മറുപടി നൽകമ്പോഴും നതാഷയുടെ കണ്ണുകൾ സാമിന്റെ കോളിനായി കൺസോളിലേക്ക് നോക്കിക്കൊണ്ടിരുന്നു. പക്ഷേ 11 മണിയായിട്ടും സാം വിളിച്ചില്ല.

​ഒരു വശത്ത് ആശ്വാസവും മറുവശത്ത് വല്ലാത്തൊരു ശൂന്യതയും അവൾക്ക് തോന്നി. സാം തന്നെ വെറുതെ കളിപ്പിക്കുകയാണോ എന്നവൾ സംശയിച്ചു.

​റേഡിയോ ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ നതാഷ ആകെ ശൂന്യയായിരുന്നു.
സാമിന്റെ കാൾ വരുമെന്ന് അവൾ കരുതിയിരുന്നില്ല, മറിച്ച് സാം പറഞ്ഞ വസന്തം ഒരു നുണയായിരിക്കുമെന്ന് അവൾ വിശ്വസിക്കാൻ ശ്രമിച്ചു.

കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി അവൾ തണുത്ത കാറ്റേറ്റു.

പെട്ടെന്ന്,ഒരു കാൾ വന്നു….കാറിലെ ബ്ലൂടൂത്ത് സ്പീക്കറിൽ നിന്നും ആ പരിചിതമായ ശബ്ദം മുഴങ്ങി.

​സാം: “ആ പേഷ്യന്റ് പറഞ്ഞത് സത്യമല്ലേ നതാഷാ? ആ വെള്ളക്കോട്ടിനുള്ളിൽ നീ അനുഭവിക്കുന്ന ശ്വാസംമുട്ടലിന് ഞാനല്ലാതെ മറ്റാരാണ് മരുന്ന് നൽകുക?”

​നതാഷ കാർ റോഡരികിലേക്ക് വെട്ടിച്ചു നിർത്തി. അവളുടെ ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ മുഴങ്ങി.

​നതാഷ: “സാം… നിങ്ങൾ എങ്ങനെ ഇത് അറിയുന്നു? നിങ്ങൾ എന്നെ നിരീക്ഷിക്കുകയാണോ?”

​സാം: (മന്ദസ്വരത്തിൽ, വശീകരിക്കുന്ന രീതിയിൽ) “ഞാൻ നിന്നെ നിരീക്ഷിക്കുകയല്ല നതാഷാ, ഞാൻ നിന്നെ തൊടുകയാണ്. നിന്റെ കാറിനുള്ളിലെ ഈ തണുപ്പിലും നിന്റെ വിരലുകൾ വിയർക്കുന്നത് ഞാൻ അറിയുന്നുണ്ട്.

മാത്യുവിന് നിന്നെ ഒരു ഉടലായി മാത്രമേ കാണാൻ അറിയൂ…!!!

അയാൾ നിന്റെ ശരീരത്തിലെ അളവുകൾ പരിശോധിക്കുമ്പോൾ, ഞാൻ നിന്റെ ഓരോ ശ്വാസത്തെയും ചുംബിക്കുന്നു. നതാഷാ…!!

Leave a Reply

Your email address will not be published. Required fields are marked *