കാണുമ്പോൾ തന്നെ വേദന തോന്നുന്ന ഒരു നിൽപ്പ്. ഏതോ സ്കൂൾ കുട്ടികൾക്ക് കിട്ടുന്ന പണിഷ്മെന്റ് പോലെ അയാൾ ആ മൂലയിൽ നിൽക്കുകയാണ്.
ഞങ്ങൾ പരസ്പരം നോക്കി. ഇത് പ്രൊഫസർ തന്നെയാണോ?
രാഹുൽ സംശയത്തോടെ അയാളുടെ അടുത്തേക്ക് നടന്നു. അവൻ നിലത്ത് കുത്തിയിരുന്ന്, തല വെട്ടിച്ച് താഴെക്കൂടി ആ മനുഷ്യന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
എന്നിട്ട് തിരിഞ്ഞ് ഞങ്ങളെ നോക്കി തലയാട്ടി.
“ദേവാ… ഇതയാൾ തന്നെയാണ്…!”
അവന്റെ മറുപടി കേട്ടതും ഞങ്ങൾക്ക് വലിയൊരു ആശ്വാസമായി. അവസാനം ഞങ്ങൾ അയാളെ കണ്ടെത്തിയിരിക്കുന്നു.
തികട്ടി വന്ന സന്തോഷം കാരണം ഞാൻ അയാളുടെ അടുത്തേക്ക് വേഗത്തിൽ നടക്കാൻ തുടങ്ങി. അയാളെ ആ അവസ്ഥയിൽ നിന്നും മോചിപ്പിക്കണം.
പക്ഷേ, ഞങ്ങൾ ഒരടി വെക്കുന്നതിന് മുൻപ് തന്നെ ആ പെൺകുട്ടി വീണ്ടും ഞങ്ങളെ തടഞ്ഞു.
“അയ്യോ… കിട്ട പോകാതീങ്ക… അതു അമ്മ പണിഷ്മെന്റ് കൊടുത്തിറുക്ക്… യാർക്കും അവരെ ഹെൽപ്പ് പണ്ണവോ, അവര് കിട്ട പേസവോ പെർമിഷൻ ഇല്ല…”
(അയ്യോ… അടുത്ത് പോവല്ലേ… അത് അമ്മ പണിഷ്മെന്റ് കൊടുത്തിരിക്കുകയാണ്. ആർക്കും അയാളെ സഹായിക്കാനോ, അയാളോട് സംസാരിക്കാനോ അനുവാദമില്ല…)
അവൾ ഞങ്ങളെ ഗൗരവത്തിൽ നോക്കി തുടർന്നു:
“ഉങ്കളക്ക് അവര് കിട്ട എതാവത് പേസണംനാ… മൊതല് പോയി അമ്മയെ പാരുങ്ക…”
(നിങ്ങൾക്ക് അദ്ദേഹത്തോട് എന്തെങ്കിലും സംസാരിക്കണമെങ്കിൽ… ആദ്യം പോയി അമ്മയെ കാണൂ…)
ആ പെൺകുട്ടിയുടെ തടസ്സം കേട്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമല്ല. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആ പ്രൊഫസർ അല്ല, മറിച്ച് ഈ അമ്മയാണെന്ന്.