എല്ലാം കേട്ടതിനു ശേഷം — അതുവരെ ഉല്ലാസവതിയായിരുന്ന അവളുടെ മുഖത്ത് പെട്ടെന്ന് ഒരു മങ്ങലിറങ്ങി,,, മൂഡ് ഓഫായതുപോലെ.
എങ്കിലും ഞാൻ അതിനെപ്പറ്റി കൂടുതൽ ഒന്നും ചോദിക്കാൻ ശ്രമിച്ചില്ല!
ആ രാത്രി മുതൽ പിന്നീടങ്ങുള്ള ദിവസങ്ങളിലും അവൾ ഏറെക്കുറെ അതേ രീതിയിലായിരുന്നു —
എപ്പോഴും ഏതോ സ്വന്തം ചിന്തകളുടെ ലോകത്ത് അലഞ്ഞുനടക്കുന്നതുപോലെ.
അവളുടെ മനസ്സിലൂടെ എന്തൊക്കെയാണ് കടന്നുപോകുന്നത് എന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയുണ്ടായിരുന്നുവെങ്കിലും
ഞാൻ ഒന്നും ചോദിക്കാനോ പറഞ്ഞ് ഇടപെടാനോ ശ്രമിച്ചില്ല.
അല്ലെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരാൾ സ്വന്തം തീരുമാനം എടുക്കുന്നത് തന്നെയല്ലേ നല്ലത്??
ബുധനാഴ്ച രാത്രി അത്താഴം കഴിഞ്ഞ് ഞാൻ ബെഡിൽ കിടന്ന് മൊബൈലിൽ അലഞ്ഞുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
പാത്രങ്ങൾ കഴുകി, അടുക്കള ഒന്ന് വൃത്തിയാക്കി ഷബീനയും ഒടുവിൽ കിടപ്പുമുറിയിലേക്ക് വന്നു.
എന്നെ നോക്കാതെയും ഒരു വാക്കുപോലും മിണ്ടാതെയും അവൾ ബെഡിന്റെ ഒരു വശത്ത് എനിക്ക് പുറം തിരിഞ്ഞ് കിടന്നു.
അല്പം കഴിഞ്ഞ്,,,
“നാളെയല്ലേ ക്ലിനിക്കിലേക്ക് പോകേണ്ടത്…?”
എനിക്ക് നേരെ തിരിയാതെ തന്നെ അവൾ ചോദിച്ചു.
“ഹ്മ്മ്…”
മൊബൈലിൽ മുഴുകിയിരുന്ന ഞാൻ വെറുതെ ഒന്നു മൂളുക മാത്രം ചെയ്തു.
“പോകേണ്ടത് നിർബന്ധമാണോ…?”
അവളുടെ അടുത്ത ചോദ്യം — ശബ്ദത്തിൽ തളർച്ചയും സംശയവും കലർന്നതുപോലെ.
“പിന്നെ? പോവാതെ?
നിന്നെ ഏതുവിധേനയും കൊണ്ട് ചെല്ലണമെന്ന് എന്നെ പറഞ്ഞ് സമ്മതിപ്പിച്ചിരിക്കുകയാ നിന്റെ ഡോക്ടർ,,,” ഞാൻ അല്പം കളി പോലെ പറഞ്ഞു…