“ഇത് ഏട്ടനുള്ളതാ… നമുക്ക് അങ്ങോട്ട് പോയി കഴിക്കാം.. സമയം എത്രയായി എന്നറിയോ രവിക്ക്…” അവരുടെ വലിയ കണ്ണുകൾ വീണ്ടും വിടർന്നു.
“എനിക്ക് വിശപ്പില്ല… പോയി കഴിച്ചോളൂ..”
“അത് പറ്റില്യ… അത്താഴപട്ടിണി അരുതെന്നാ.. അൽപ്പം കഴിക്കണം… അതാ നടപ്പ്.” അവർ മൊഴിഞ്ഞു. രവിക്ക് അവരെ ധിക്കരിക്കാൻ മനസ്സ് വന്നില്ല. പിറകെ ചെന്ന്, കൈ കഴുകി, വിളമ്പി തന്ന ഭക്ഷണം കഴിച്ച്, കൈയ്യും വായും കഴുകി, ഉമ്മറത്ത് വന്നിരുന്നു. പുറത്ത് നേരിയ തണുപ്പ്. കണ്ണെത്താദൂരം ഇരുട്ട് മൂടി നിൽക്കുന്നു.
ചീവീടുകളുടെ നിലയ്ക്കാത്ത കരച്ചിൽ. അല്ല, അവ ഇണയെ ആകർഷിക്കാനുള്ള തത്രപ്പാടിൽ. ഇടയ്ക്ക് മിന്നാമിന്നുകൾ മിന്നിമറയുന്നു. വിദൂരതയിലേക്ക് കണ്ണും നട്ട് രവി നിന്നു.
“എന്താ ഇവിടെ നിൽക്കുന്നെ…” പിന്നിൽ ദേവി.
“നല്ല കുളിര് നിറഞ്ഞ അന്തരീക്ഷം .. പിന്നെ ദാ നോക്ക്… വല്ലാത്ത ഇരുട്ടും…” രവി ദൂരേക്ക് ചൂണ്ടി.
“എന്താ ഇരുട്ടിനെ ഇഷ്ടമാണോ.. എനിക്ക് ഇരുട്ട് ഭയമാണ്…” അവർ ഭയം അഭിനയിച്ചു.
“എനിക്ക് ഇഷ്ടമാണ്… ഇരുട്ടിൽ നടക്കണം… പക്ഷേ ഇഴജന്തുക്കൾ… അതേ പേടിയുള്ളൂ….” രവി ചിരിച്ചു. അല്ലെങ്കിലും മോഷ്ടാക്കൾ ഇരുട്ടിനെ ഭയക്കാറില്ലല്ലോ. ഇരുട്ടിൻ്റെ കട്ടി എത്രയും കൂടുന്നുവോ, അത്രയും ആത്മവിശ്വാസം വർദ്ധിക്കും. അത് ഇവർക്കറിയില്ലല്ലോ.
“നമുക്ക് മുറിയിലേക്ക് പോയല്ലോ?” അവർ നടന്നു. നടക്കുമ്പോൾ അവരുടെ വലിയ ചന്തികൾ പരസ്പരം ഉരയുന്നത് മങ്ങിയ വെളിച്ചത്തിലും രവി കണ്ടു. കതക് കുറ്റിയിട്ട് രവി പിന്നാലെ നടന്നു.