“ഇല്ല മോളെ, നീ പോയി കിടന്നോ.” ഹാജി പറഞ്ഞു തീരും മുൻപേ പുറത്ത് ഓട് തകർന്നു വീഴുന്ന വലിയൊരു ശബ്ദം കേട്ടു.
“നശിച്ച മഴ! ഉപ്പാ, ഓട് പൊളിഞ്ഞു വീണെന്നു തോന്നുന്നു.”
“അത് സാരമില്ല മോളെ, നമുക്ക് വെളുപ്പിന് നോക്കാം. നീ ഇപ്പോൾ അങ്ങോട്ടൊന്നും പോകണ്ട,” ഹാജിയുടെ വാക്കുകൾ കേട്ട് അവൾ മുകളിലേക്ക് തന്നെ തിരിച്ചുപോയി.
പുറത്ത് മിന്നൽപ്പിണരുകൾ ആകാശത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു. റൂമിൽ കയറി കിടക്കാൻ നോക്കിയെങ്കിലും റസിയയുടെ മനസ്സ് അസ്വസ്ഥമായി. മിന്നൽ വെളിച്ചം ജനാലയിലൂടെ പകൽ പോലെ മുറിയിൽ അടിച്ചു കയറുന്നു. ഭയം അവളുടെ ഉള്ളിൽ ഒരു നിഴലായി പടർന്നു
ഒടുവിൽ സഹിക്കാനാവാതെ അവൾ എഴുന്നേറ്റ് അലിയുടെ മുറിയിലേക്ക് ചെന്നു.
“ഡാം… ഡാം…” അവൾ വാതിലിൽ മുട്ടി. “ഡാ അലീ…”
കുറച്ചു കഴിഞ്ഞ് ഉറക്കം തൂങ്ങിയ കണ്ണുകളുമായി അലി വാതിൽ തുറന്നു. “എന്താ ഉമ്മ?”
“നീ എന്ത് ഉറക്കമാടാ? നീ ഇതൊന്നും അറിയുന്നില്ലേ?” അവൾ ശ്വാസം വിട്ടു ചോദിച്ചു.
“എന്ത്?”
“ഈ ഇടിയും മിന്നലും… എനിക്ക് പേടിയാകുന്നു. എനിക്ക് ഉറക്കം വരുന്നില്ല. നീ ഒന്ന് എന്റെ കൂടെ കിടക്കടാ,” ഒരു കൊച്ചു കുട്ടിയെപ്പോലെ റസിയ പറഞ്ഞു.
അലി ഒന്ന് ചിരിച്ചു. “എന്താണുമ്മ ഇത്! ഇതിനൊക്കെ ഇങ്ങനെ പേടിച്ചാലോ?”
“വാടാ… ഉമ്മയ്ക്ക് പേടിയായിട്ടല്ലേ.” അവളുടെ നിർബന്ധത്തിന് മുന്നിൽ അലി വഴങ്ങി. അവൻ തന്റെ പുതപ്പും തലയണയും എടുത്ത് അവളുടെ മുറിയിലേക്ക് നടന്നു. കറന്റ് പോയിട്ട് നേരത്തെയായിരുന്നു. മിന്നൽ വെളിച്ചം മാത്രം മുറിയിൽ പ്രകാശം പരത്തിക്കൊണ്ടിരുന്നു.